പാലക്കാട്: ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന്‍െറ തിരക്കിലായ തക്കംനോക്കി മലമ്പുഴ അകമലവാരത്തെ കോഴിമല, നവോദയ, ചേമ്പന ഭാഗങ്ങളില്‍ പലജാതി മരങ്ങള്‍ മുറിച്ച് കടത്തുന്നത് വ്യാപകമായി. ഒരുദിവസം പത്ത് പെട്ടികളില്‍ വരെ ചെറുമരങ്ങള്‍ മുറിച്ച് വിറകാക്കി കടത്തുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കിയതിനാല്‍ മരംമുറി പരിശോധിക്കാന്‍ തയാറാകുന്നില്ല. ഈ തക്കം മുതലാക്കിയാണ് പകല്‍ വനത്തിനകത്ത് ചെന്ന് മരങ്ങള്‍ മുറിച്ച് പാകപ്പെടുത്തും. സന്ധ്യയാവുന്നതോടെയാണ് ഇവര്‍ പെട്ടി ഓട്ടോകളില്‍ കടത്തുന്നത്.
കഞ്ചിക്കോട്, പാലക്കാട് ടൗണുകളിലുള്ള വിറക് വില്‍പന കേന്ദ്രങ്ങളിലത്തെിച്ചാണ് വില്‍പന. മരം മുറിച്ച് കടത്തുന്നതിന് അകമലവാരത്ത് ഒരു സംഘം തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരംമുറി ചോദ്യം ചെയ്യുന്നവരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.